You are Here : Home / News Plus

ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി

Text Size  

Story Dated: Friday, August 08, 2014 07:36 hrs UTC

ഇറാഖിലെ സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ അനുമതി നല്‍കി. സായുധ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ(ഐ.എസ്.ഐ.എസ്)യൂടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിയന്ത്രിത വ്യോമാക്രമണം നടത്താനാണ് ഒബാമ അനുമതി നല്‍കിയത്. ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും മതന്യൂനപക്ഷങ്ങളുടെ വംശഹത്യ ഒഴിവാക്കുന്നതിനുമാണ് വ്യേകമാക്രമണം നടത്തുന്നതെന്നും ഒബാമ പറഞ്ഞു. ഇറാഖിലെ കുര്‍ദ് സ്വയംഭരണ മേഖലയിലെ എര്‍ബിലിലാണ് അമേരിക്കന്‍ പൗരന്മാരും യു.എസ് സ്ഥാനപതി കാര്യാലയവും ഉള്ളത്. ഐ.എസ്.ഐ.എസ് എര്‍ബില്‍ ആക്രമിച്ചാല്‍ പരിമിത വ്യോമാക്രമണം നടത്താനാണ് ഒബാമ അനുമതി നല്‍കിയത്.
പത്ത് വര്‍ഷം നീണ്ട അധിനിവേശത്തിനു ശേഷം 2011ലാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്ന് പിന്‍വാങ്ങിയത്. ഇതിനു ശേഷം ആദ്യമായാണ് ഇറാഖില്‍ സൈനിക നടപടിക്ക് ഒബാമ അനുവാദം നല്‍കുന്നത്.അനുമതി ലഭിച്ചതിന് പിന്നാലെ ഇറാഖിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ യു.എസ് പോര്‍വിമാനങ്ങള്‍ പറന്നതായി കുര്‍ദിഷ് സേനയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.