You are Here : Home / News Plus

തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ

Text Size  

Story Dated: Monday, June 16, 2014 10:10 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആസൂത്രിത നീക്കം നടത്തിയെന്ന് പി.സി ചാക്കോ. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തോല്‍വിയെക്കുറിച്ച് നേരിട്ട് ആരാഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ഫോണില്‍ പോലും വിളിച്ചില്ല.തന്നെ പരാജയപ്പെടുത്താന്‍ എ.ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് ശ്രമിച്ചു.

ചാലക്കുടിയില്‍ തന്നെ ബോധപൂര്‍വം പരാജയപ്പെടുത്തുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചാക്കോ ആരോപിച്ചു.
ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ചാക്കോ ഇരു നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശം ഉയര്‍ത്തിയത്. എ.കെ ആന്റണിയെപ്പോലും ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഭൂരിപക്ഷം ചാക്കോയ്ക്കായിരിക്കുമെന്നാണ് വോട്ടെടുപ്പിനുശേഷം ആന്റണി പറഞ്ഞത്. ചാലക്കുടിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെപ്പോലും കാണാന്‍ തനിക്ക് എ.ഐ ഗ്രൂപ്പ് നേതാക്കള്‍ അവസരം നല്‍കിയില്ലെന്നും പ്രചാരണ പരിപാടികള്‍ താഴേത്തട്ടിലേക്ക് എത്താതിരിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും ചാക്കോ ആരോപിക്കുന്നു.

മണ്ഡലം വച്ചുമാറിയതാണ് തോല്‍വിക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചാലക്കുടി തന്റെ മണ്ഡലമാണെന്നും പി.സി ചാക്കോ പറഞ്ഞു. ചാലക്കുടി തന്റെ മണ്ഡലമാണെന്നും കരുണാകരന് വേണ്ടി താന്‍ ഒഴിഞ്ഞു കൊടുത്ത സീറ്റാണെന്നും അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.