You are Here : Home / News Plus

54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു

Text Size  

Story Dated: Wednesday, June 04, 2014 07:27 hrs UTC

അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തീരുമാനം എന്ന നിലയില്‍ 54,000 കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ ആന്ധ്രാസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍ ഇത്ര ഭീമമായ തുക എഴുതിത്തള്ളുന്ന ആദ്യ സര്‍ക്കാരാണ് ചന്ദ്രബാബു നായിഡുവിന്റേത്.
ജൂണ്‍ 8-ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നായിഡു ഒപ്പുവെയ്ക്കുന്ന ആദ്യഫയല്‍ ഇതാകുമെന്ന് സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. സത്യപ്രതിജ്ഞ വീക്ഷിക്കാനെത്തുന്ന ഒരുലക്ഷം പേരെ സാക്ഷി നിര്‍ത്തിയാകും ഫയലില്‍ ഒപ്പുവെയ്ക്കുക. കടക്കെണിയില്‍ മൂക്കുകുത്തിയ കര്‍ഷകരെ സഹായിക്കാന്‍ എല്ലാ കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്ന് നായിഡു തിരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇത്രഭീമമായ തുക ഖജനാവില്‍ നിന്ന് കൊടുത്തു തീര്‍ക്കേണ്ടി വന്നാല്‍ സംസ്ഥാനം കടക്കെണിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോണ്ടുകളിലൂടെ പലതവണകളായി ബാങ്കുകള്‍ക്ക് തുക കൊടുത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.