രാജഭക്തന് മാര്‍ക്ക് വീണ്ടും തെറി വിളിക്കാമെന്ന് വി.ടി. ബലറാം എം .എല്‍ .എ . പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ കള്ള കടത്തുമായി ബന്ധപെട്ട വാര്‍ത്തകളോട് ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു ബല്‍റാം. മുമ്പ് തിരുവിതംകൂര്‍ രാജാവ് അന്തരിച്ചപ്പോള്‍ രാജവംശത്തെ വിമര്‍ശിച്ചുള്ള ബല്‍റാമിന്റെ പോസ്റ്റിങ്ങ് ഒരുപാട് വിമര് ശനം വിളിച്ച് വരുത്തിയിരുന്നു. ബലറാമിന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റിങ്ങ്.
"..... ഭരണഘടന നിലവിൽ വന്ന ശേഷവും ഒരു വ്യക്തിയെ 'മഹാരാജാവ്' എന്ന പദവി വഹിക്കാൻ അനുവദിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും ഇപ്പോഴത്തെ ട്രസ്റ്റിയും രാജകുടുംബാംഗങ്ങളും ക്ഷേത്രത്തിന്റെ ദൈനം ദിന നടത്തിപ്പിൽ ഇടപെടുന്നത് തടയണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു." പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തിനേക്കുറിച്ചുള്ള സുപ്രീം കോടതി അമിക്കസ് ക്യൂറി റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത. ഞാനായിട്ട് കൂടുതലൊന്നും പറയുന്നില്ല. രാജഭക്തന്മാർക്ക് നാലുമാസം മുൻപ് എന്നെ വിളിച്ച തെറിയൊക്കെ വേണമെങ്കിൽ റിപ്പീറ്റ് ചെയ്യാം. അതല്ലെങ്കിൽ വേറെ എങ്ങോട്ട് വേണമെങ്കിലും റീഡയറക്റ്റ് ചെയ്യാം. കോടതിയലക്ഷ്യത്തിനു കേസ് വന്നാൽ അത് നേരിടേണ്ടിവരുമെന്ന് മാത്രം.
Comments