You are Here : Home / News Plus

വിവിദേശത്ത് ഒളിപ്പിച്ച പണം രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുമായിരുന്നു- സുപ്രീം കോടതി

Text Size  

Story Dated: Wednesday, March 26, 2014 09:20 hrs UTC

ന്യൂഡല്‍ഹി: വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് പ്രത്യേകാന്വേഷണ സംഘം വേണമെന്ന 2011-ലെ ഉത്തരവ് ചോദ്യംചെയ്ത സര്‍ക്കാറിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.ബുധനാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എല്‍. ദത്തു, രഞ്ജനാപ്രകാശ് ദേശായ്, മദന്‍ ബി. ലോക്കൂര്‍ എന്നിവരടങ്ങിയ ബെഞ്ച്, പ്രത്യേകസംഘം രൂപവത്കരിക്കാത്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. കള്ളപ്പണം തിരിച്ചുകൊണ്ടു വരുന്നതിന് 1947 മുതല്‍ 65 കൊല്ലമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി.കള്ളപ്പണം കണ്ടെത്തുന്നതിനും നടപടിക്കുമായി സര്‍ക്കാറിന് സംവിധാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍, പ്രത്യേകസംഘം രൂപവത്കരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി. ഇതിനായി വിദേശ രാജ്യങ്ങളുമായി ആദ്യം ധാരണയിലെത്തണം. രാജ്യങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രത്യേകസംഘത്തിന് കൈമാറാനും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകസംഘം രൂപവത്കരിക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നും മോഹന്‍ പരാശരന്‍ അഭ്യര്‍ഥിച്ചു.

 

വിദേശത്ത് ഒളിപ്പിച്ച പണം രാജ്യത്ത് ഉണ്ടായിരുന്നുവെങ്കില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുമായിരുന്നു- കോടതി ചൂണ്ടിക്കാട്ടി. നികുതികള്‍ കുറയ്ക്കാമായിരുന്നു. ഇപ്പോള്‍ നല്‍കുന്ന 30 ശതമാനം ആദായനികുതി, കള്ളപ്പണം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും തന്നെ സര്‍ക്കാര്‍ എടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.