You are Here : Home / News Plus

നിയമ മേഖലയിലെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നു സുപ്രീംകോടതി

Text Size  

Story Dated: Wednesday, January 15, 2014 07:06 hrs UTC

 

നിയമ രംഗത്തുള്ളവര്‍ക്കെതിരായ ലൈംഗിക ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംവിധനം വേണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി മുന്‍ ജഡ്ജ് സ്വതന്ത്രകുമാറിനെതിരായ നിയമ വിദ്യാര്‍ഥിനിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിദേശം.

സുപ്രീംകോടതി, ഹൈകോടതി, ജില്ലാ കോടതികള്‍ എന്നിവ അന്വേഷണത്തിന്‍റെ  പരിധിയില്‍ വരും. ഈ സംവിധാനം രൂപീകരിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്.നരിമാന്‍, കെ.കെ വേണുഗോപാല്‍ എന്നിവരെ അമികസ് ക്യൂറിയായി കോടതി നിയോഗിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം തേടി അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

2011ല്‍ ഇന്‍്റേണ്‍ഷിപ്പ് ചെയ്യാനത്തെിയ തന്നെ സ്വതന്ത്ര കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. തനിക്ക് പരാതി നല്‍കാന്‍ ഒരു നിയമ വേദി ഇല്ലേ എന്ന് പെണ്‍കുട്ടി പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായാണ് കോടതിയുടെ നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.