You are Here : Home / News Plus

കോപ്ടര്‍ ഇടപാട്: ഇന്ത്യയുടെ 2364 കോടി രൂപ 'പാറിപ്പോയി'

Text Size  

Story Dated: Tuesday, March 18, 2014 07:46 hrs UTC

ഫിന്‍മെക്കാനിക്കയുടെ കോപ്ടര്‍ നിര്‍മാണ വിഭാഗമായ അഗസ്താ വെസ്റ്റ്ലന്‍ഡുമായുള്ള കരാര്‍ റദ്ദാക്കിയതിനാല്‍ കൈമാറിയ 2364 കോടി രൂപ  തിരികെ നല്‍കാനാവില്ലെന്ന് ഇറ്റാലിയന്‍ കോടതി.

ജനുവരി മുതല്‍ അഗസ്താ വെസ്റ്റലാന്‍ഡിന്‍്റെ എല്ലാ ഇടപാടുകളും മരവിപ്പിച്ചിരുന്നു. അതിനാല്‍ ഇന്ത്യയുടെ കരാര്‍ തുക തിരിച്ചു നല്‍കാന്‍ കഴിയില്ലെന്ന് മിലനിലെ കോടതി വ്യക്തമാക്കി.
അതേസമയം, അഗസ്താ വെസ്റ്റലാന്‍ഡിന് അനുകൂലമായ മിലന്‍ കോടതി വിധിക്കെതിരെ ഹരജി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടു ബാങ്ക് ഗ്യാരണ്ടികളായി 2.4 ബില്യണ്‍ രൂപ ഇന്ത്യ ഇറ്റലിക്ക് കൈമാറിയിരുന്നു.
അതിപ്രമുഖ വ്യക്തികളുടെ യാത്രക്കായി 735 ദശലക്ഷം രൂപയുടെ വിലയുള്ള കോപ്ടറുകള്‍ വാങ്ങുന്നതിനാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. 2012 ഡിസംബറില്‍ കോപ്ടറുകള്‍ കൈമാറണമെന്നായിരുന്നു ഉടമ്പടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.