You are Here : Home / News Plus

പട്ടികവിഭാഗ സംരക്ഷണ നിയമം: ബില്ല് നാളെ ലോക്സഭയില്‍

Text Size  

Story Dated: Sunday, August 05, 2018 08:40 hrs UTC

പട്ടികവിഭാഗ സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടും. ബില്ല് നാളെ ലോക്സഭ പരിഗണിക്കും. കോടതി ഇടപെടല്‍ തടയാന്‍ ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം നാളത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം അതേപടി നിലനിറുത്താനുള്ള ബില്ലിനെ പിന്തുണയ്ക്കാം എന്ന് ആദ്യം കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബില്‍ കണ്ട ശേഷം നിലപാടെന്നായിരുന്നു പിന്നീട് അറിയിച്ചത്. മൂന്ന്പേജില്‍ ഒതുങ്ങുന്ന ബില്ലില്‍ സുപ്രീംകോടതി എടുത്തുകളഞ്ഞ വ്യവസ്ഥകള്‍ പുനസ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണുള്ളത്. ബില്ലിന് അനുകൂലമായി നാളെ വോട്ട്ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം. സിപിഎമ്മും ബില്ലിനെ പിന്തുണയ്ക്കും. സര്‍ക്കാരിന്‍റെദളിത് വിരുദ്ധ മനോഭാവം ചര്‍ച്ചയില്‍ തുറന്നു കാട്ടും. ഒപ്പം ബില്ല് ഇനി കോടതി ഇടപെടല്‍ തടയാനായി ഭരണഘടനയുടെ ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടും.

നാളത്തെ അജണ്ടയില്‍ പരിഗണിക്കുന്ന ബില്ലുകളില്‍ ആദ്യത്തേതായാണ് പട്ടികവിഭാഗ ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒമ്ബതാം പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. ബില്ല് പാസാക്കി ദളിത് രോഷം തണുപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്ബോഴാണ് പ്രതിപത്തിന്‍റെ പുതിയ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.