You are Here : Home / News Plus

തരൂരിന്റെ മോദി അനുകൂല നിലപാട് വ്യക്തിപരമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Friday, June 06, 2014 05:12 hrs UTC

ലേഖനത്തിലെ പരാമര്‍ശങ്ങള്‍ തരൂരിന്‍െറ വ്യക്തിപരമായ നിലപാടുകളാണെന്നും സര്‍ക്കാറിന്‍െറ പ്രവര്‍ത്തന രീതിയെക്കുറിച്ച് പാര്‍ട്ടി അഭിപ്രായപ്രകടനം നടത്താന്‍ സമയമായിട്ടില്ളെന്നും  കോണ്‍ഗ്രസ് വക്താവായ ശോഭ ഓജ വ്യക്തമാക്കി. അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എഴുതിയ ലേഖനത്തിന്‍െറ പേരില്‍ തന്നെ മോദിഭക്തനെന്ന് വിളിക്കരുതെന്ന് കോണ്‍ഗ്രസ് വക്താവും മുന്‍മന്ത്രിയുമായ ഡോ. ശശി തരൂര്‍. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനം 2002ലെ മോദിയില്‍ നിന്ന് പ്രധാനമന്ത്രി മോദിയിലേക്കുള്ള മാറ്റം പരിഗണിച്ചാണ്.പുതിയ പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോദി നടത്തിയ അധ്വാനത്തെയാണ് താന്‍ മാനിച്ചത്. തനിക്ക് വോട്ടുചെയ്യാത്തവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ അംഗീകരിക്കാതിരിക്കുന്നത് മര്യാദകേടാണെന്നും തരൂര്‍ ഒരു ചാനലിനോട് പ്രതികരിച്ചു. എന്നാല്‍, മികച്ച പ്രതിപക്ഷമെന്ന നിലയില്‍ ദേശീയതാല്‍പര്യത്തിനു വേണ്ടി തങ്ങള്‍ ശബ്ദമുയര്‍ത്തും. യു.പി.എ ഭരണകാലത്ത് എന്‍.ഡി.എ ചെയ്തതു പോലെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്ന രീതിയല്ല സ്വീകരിക്കുക. ആര്‍ട്ടിക്ക്ള്‍ 370, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളുയര്‍ത്തി മോദിയുടെ അനുയായികള്‍ വിഭാഗീയത പടര്‍ത്താന്‍ ശ്രമിച്ച ഘട്ടത്തില്‍ തന്നെ താനും പാര്‍ട്ടിയും ശക്തമായ നിലപാടുമായി രംഗത്തുവന്നു. താന്‍ ഉദ്ദേശിച്ചതെന്താണെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാമെന്നും പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.