You are Here : Home / News Plus

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 7 മുതല്‍ മെയ് 12വരെ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 10ന്

Text Size  

Story Dated: Wednesday, March 05, 2014 06:11 hrs UTC

പതിനാറാം ലോക്‌സഭയിലേയ്ക്കും മൂന്ന് നിയമസഭകളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ പത്തിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 16ന് നടക്കും. മെയ് 31നകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പാണ് ഇത്തവണത്തേത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു നിലവില്‍ വന്നു.

ഏപ്രില്‍ ഏഴിന് രണ്ട് സംസ്ഥാനങ്ങളിലും ഒന്‍പതിന് അഞ്ചു സംസ്ഥാനങ്ങളിലും പത്തിന് പതിനാല് സംസ്ഥാനങ്ങളിലെ 92 സീറ്റിലേയ്ക്കും പന്ത്രണ്ടിന് മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് സീറ്റുകളിലേയ്ക്കും പതിനേഴിന് 13 സംസ്ഥാനങ്ങളിലെ 122 സീറ്റുകളിലേയ്ക്കും 24ന് 12 സംസ്ഥാനങ്ങളിലെ 117 സീറ്റുകളിലേയ്ക്കും 30ന് ഒന്‍പത് സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേയ്ക്കും മെയ് ഏഴിന് ഏഴ് സംസ്ഥാനങ്ങളിലെ 34 സീറ്റുകളിലേയ്ക്കും മെയ് 12ന് മൂന്ന് സംസ്ഥാനങ്ങളികലെ 41 സീറ്റുകളിലേയ്ക്കും വോട്ടെടുപ്പ് നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.