You are Here : Home / News Plus

സൗദി തൊഴില്‍ നിയമം വീണ്ടും പരിഷ്കരിക്കുന്നു, വിദേശ തൊഴിലാളികള്‍ക്ക് പരമാവധി എട്ടു വര്‍ഷം

Text Size  

Story Dated: Wednesday, January 08, 2014 08:08 hrs UTC

 

നിതാഖാത്തിന്‍റെ  പ്രത്യാഘാതങ്ങള്‍ വിദേശ തൊഴിലാളികളെ വേട്ടയാടവെ സൗദി ഭരണകൂടം തൊഴില്‍ നിയമം കൂടുതല്‍ പരിഷ്കരിക്കുന്നു. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരമാവധി കാലാവധി എട്ടു വര്‍ഷമാക്കി നിജപ്പെടുത്താനാണ് ഒരുങ്ങുന്നത്. സ്വദേശി വല്‍ക്കരണത്തിന്‍റെ  ഭാഗമായാണ് ഈ നീക്കവും. നിതാഖാത്ത് നിയമം കര്‍ക്കശമാക്കിയപ്പോള്‍ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചതുപോലെ ഇതും തിരിച്ചടിയാവും.

നിര്‍ദിഷ്ട നിയമപ്രകാരം പരമാവധി മൂന്ന് പോയന്‍റ് മാത്രമേ വിദേശ തൊഴിലാളികള്‍ക്ക് അനുവദിക്കുകയുള്ളു. 6000 സൗദി റിയാല്‍ (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളമുള്ള വിദേശ തൊഴിലാളി 1.5 പോയന്‍റിന് തുല്യമാണ്. നാലു വര്‍ഷം സൗദിയില്‍ തൊഴില്‍ വിസയില്‍ തങ്ങിയ പ്രവാസിയും 1.5 പോയന്‍റ് നേടും. അഞ്ചാംവര്‍ഷം ഇഖാമ പുതുക്കുമ്പോള്‍ ഇതു കണക്കാക്കി തുടങ്ങും. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ട് പോയന്‍റും ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മൂന്നു പോയന്‍റും നേടും. വിദേശ തൊഴിലാളികള്‍ക്ക് പരമാവധി അനുവദിക്കപ്പെട്ടത് മൂന്നു പോയന്‍റാണ്.

ഭാര്യയും രണ്ടു കുട്ടികളുമായി കഴിയുകയാണെങ്കില്‍ പുതിയ നിയമമനസരിച്ച് ഇവരെ രണ്ടു വിദേശ തൊഴിലാളികള്‍ ആയി കണക്കാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.