കർണാടകത്തിൽ ആദ്യ ആറ് മണിക്കൂറിൽ ഭേദപ്പെട്ട പോളിങ്. തീരദേശ കർണാടകത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോൾ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കർണാടകത്തിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ കർണാടകം വിധിയെഴുതിത്തുടങ്ങിയത് രാവിലെ ഏഴ് മണിക്കാണ്. ഗ്രാമങ്ങളിൽ നീണ്ട നിര പ്രകടമായി. നഗര മണ്ഡലങ്ങളിൽ തുടക്കത്തിലുണ്ടായ ആവേശം പിന്നീട് കണ്ടില്ല. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങാൻ വൈകി. ഹാസനിൽ വോട്ടുചെയ്യാനെത്തിയ ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്കും ഇതേത്തുടർന്ന് കാത്തുനിൽക്കേണ്ടി വന്നു.
Comments