ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെൻറ് പ്രമേയം തള്ളിയതിനെതിരെ സുപ്രീം കോടതിയിലെ തുടർനടപടികൾ കോൺഗ്രസ് ഉപേക്ഷിക്കുന്നു. പ്രതിപക്ഷത്തെ ചില പാർട്ടികൾ ഏതിർനിലപാട് സ്വീകരിച്ചതും കോടതിയുമായി കൂടുതൽ ഏറ്റുമുട്ടൽ വേണ്ടെന്ന് തീരുമാനിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെൻറ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ തള്ളിയപ്പോൾ ഇതിനെതിരെ രണ്ട് കോൺഗ്രസ് എംപിമാരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ചലമേശ്വറിൻറെ മുന്നിൽ ഉന്നയിച്ച ഹർജി രാത്രി ഭരണഘടനാബഞ്ചിന് കൈമാറിയതിൻറെ ഉത്തരവ് ആവശ്യപ്പെട്ട കപിൽ സിബൽ ഹർജി നാടകീയമായി പിൻവലിക്കുകയായിരുന്നു. പ്രശാന്ത് ഭൂഷൺ ഉത്തരവ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്കി.
Comments