You are Here : Home / News Plus

പാമോലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിന് അനുമതി

Text Size  

Story Dated: Friday, May 09, 2014 07:26 hrs UTC

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്‍കാന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകാടതി സമയം അനുവദിച്ചു. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജി സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന വിഎസിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി വി.എസിനു അനുമതി നല്‍കുകയായിരുന്നു. പാമോലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി.എസിന്‍റെ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. വിജിലന്‍സ് രണ്ടുതവണ അന്വേഷിച്ചിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലന്നൊയിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയാണ് കോടതിയില്‍ ഹാജരായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.