You are Here : Home / News Plus

മിനിമം ബാലന്‍സ്: നാലുവര്‍ഷത്തിനിടെ ബാങ്കുകള്‍ പിഴയീടാക്കിയത് 11,500 കോടി രൂപ

Text Size  

Story Dated: Saturday, August 04, 2018 09:01 hrs UTC

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ പിഴ ഇനത്തില്‍ ഈടാക്കിയത് 11,500 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ മാത്രമുള്ള പിഴയാണിത്. വെള്ളിയാഴ്ച ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ വിവരമാണിത്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വര്‍ഷം പിഴ ഇനത്തില്‍ ഈടാക്കിയത് 2,400 കോടിയാണ്. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത്- 590 കോടി രൂപ. ഇക്കാലയളവില്‍ മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴ തുക 21 പൊതുമേഖലാ ബാങ്കുകള്‍ ആകെ ഈടാക്കിയ തുകയുടെ നാല്‍പതു ശതമാനം വരുമെന്ന് 'ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.