വടക്കൻ തായ്ലൻഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ പുതിയ വഴികൾ പരീക്ഷിക്കുന്നു. ഗുഹയിൽ സംഘത്തിനൊപ്പം തങ്ങുന്ന തായ് നാവികസേനയിലെ രണ്ട് മുങ്ങൽ വിദഗ്ധർ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമം ആരംഭിച്ചു. ആരോഗ്യസംഘവും കൗൺസിലർമാരും കുട്ടികൾക്ക് ഭക്ഷണവും അവശ്യസഹായങ്ങളും എത്തിച്ചിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയ വഴികളിൽ വലിയ തോതിൽ വെള്ളവും ചളിയും കയറിയതിനാൽ രക്ഷാപ്രവർത്തനം എളുപ്പമാകില്ലെന്ന് അധികൃതർ പറഞ്ഞു. മഴക്കാലം ആരംഭിച്ചിട്ടേയുള്ളൂ. നാലു മാസം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഈയവസരത്തിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചാൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Comments