You are Here : Home / News Plus

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടിച്ചതിന് പിന്നാലെ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയും റദ്ദാക്കി

Text Size  

Story Dated: Tuesday, May 29, 2018 07:17 hrs UTC

പതിമൂന്ന് പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തില്‍ ജനവികാരത്തിനൊപ്പം തമിഴ്‌നാട് സര്‍ക്കാര്‍. ജനങ്ങളോടൊപ്പമാണെന്ന വാക്ക് പാലിച്ച് രണ്ടാമത്തെ പ്ലാന്റിന് നല്‍കിയ ഭൂമി റദ്ദാക്കാന്‍ എടപ്പാടി പളനി സ്വാമി സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളില്‍ നിന്ന് ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് പ്ലാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. നാല് ലക്ഷം ടണ്‍ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷിയുള്ള ചെമ്പ് ശുദ്ധീകരണ ശാല അടച്ചുപൂട്ടണമെന്നത് ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. ജലവും വായുവുമെല്ലാം മലിനമാക്കുന്ന പ്ലാന്റിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ രണ്ടാമത്തെ പ്ലാന്റ് തുടങ്ങാനുള്ള തീവ്രശ്രമത്തിലായിരുന്നു വേദാന്ത ഗ്രൂപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.