You are Here : Home / News Plus

ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ തർക്കം

Text Size  

Story Dated: Thursday, April 12, 2018 07:31 hrs UTC

ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ തർക്കം. വിജിലൻസിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് തർക്കമുണ്ടായത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകുന്നതിൽ വിജിലന്‍‍സ് നിയമോപദേശകനും മാണിയുടെ അഭിഭാഷകനും എതിര്‍ത്തു. തുടര്‍ന്ന് "പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായാൽ ആകാശം ഇടിഞ്ഞു വീഴുമോ?' എന്ന് കോടതി ചോദിച്ചു. സതീശനെ കേസിൽ നിന്ന് മാറ്റണമെന്ന് മാണിയുടെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. ഇത് പറയാൻ പ്രതിയുടെ അഭിഭാഷകന് എന്തവകാശമെന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. അതേസമയം മന്ത്രി സുനില്‍ കുമാറിന് പകരം പികെ രാജു കേസില്‍ കക്ഷി ചേര്‍ന്നു. മന്ത്രിയായതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ സിപിഎമ്മിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്. കേസില്‍ കക്ഷിയായ വൈക്കം വിശ്വന്‍റെ അഭിഭാഷകന്‍ ഹാജരാകത്തതിനെ തുടര്‍ന്ന് കോടതി നോട്ടീസയച്ചു. ബിജു രമേശ് മാണിയുടെ ക്ലീന്‍ ചിറ്റ് തള്ളണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ജൂണ് ആറിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.