You are Here : Home / News Plus

സുഗതന്റെ ആത്മഹത്യയില്‍ സി.പി.ഐ ഉന്നയിക്കുന്ന വാദം പൊളിയുന്നു

Text Size  

Story Dated: Sunday, March 18, 2018 10:21 hrs UTC

പ്രവാസി സംരംഭകന്‍ സുഗതന്റെ ആത്മഹത്യയില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് നേതൃത്വങ്ങള്‍ ഉന്നയിക്കുന്ന വാദം പൊളിയുന്നു. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് വര്‍ക്ഷോപ്പ് പണിയുന്നതിനെതിരെയാണ് എ.ഐ.വൈ.എഫ് സമരം ചെയ്തത് എന്നായിരുന്നു സി.പി.ഐയുടെ വാദം. എന്നാല്‍ നാമമാത്രമായ സ്ഥലം മാത്രമാണ് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.

വിളക്കുടി വില്ലേജില്‍ സുഗതന്‍ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റില്‍ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്ന് പത്തനാപുരം തഹസില്‍ദാര്‍ വ്യക്തമാക്കി. 2008ന് മുന്‍പാണ് വയല്‍ നിയകത്തിയതെന്നും തഹസില്‍ദാര്‍ വെളിപ്പെടുത്തി.

സുഗതന്റെ വര്‍ക്ഷോപ്പിന്റെ നിര്‍മ്മാണം നടന്നിരുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടുകയും പണം ചോദിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സുഗതന്‍ ജീവനൊടുക്കിയത്. വര്‍ക്ഷോപ്പ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് തന്നെ സുഗതന്‍ തൂങ്ങി മരിക്കുകയായിരുന്നു. കേസിലെ പ്രതികളായ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ സി.പി.ഐ അവര്‍ക്ക് സ്വീകരണം ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.