You are Here : Home / News Plus

നീരവ് മോഡിയുമായി സിംഗ്‌വിക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍

Text Size  

Story Dated: Sunday, February 18, 2018 01:34 hrs UTC

ന്യുഡല്‍ഹി: 11,400 കോടി രൂപയുമായി മുങ്ങിയ ആഭരണ വ്യാപാരി നീരവ് മോഡിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിക്ക് ബന്ധമുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍. സിംഗ്‌വിയുടെ ഭാര്യ അനിത സിംഗ്‌വി നീരവിന്റെ ജ്വല്ലറിയില്‍ നിന്ന് 1.5 കോടിയുടെ ആഭരണം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 'കണക്കില്‍ പെടുത്തിയിട്ടുള്ള' ഈ ഇടപാടില്‍ ഏതാനും മോതിരങ്ങളാണ് അവര്‍ വാങ്ങിയത്. ചെക്കുകളാണ് പണം നല്‍കിയിരിക്കുന്നതെന്നും കമ്പ്യൂട്ടറൈസ്ഡ് ബില്ലുകളാണ് തെളിവായി പുറത്തുവിട്ടിരിക്കുന്നത്. 2014 മേയ് 20, ഓഗസ്റ്റ 21, 2015 ജനുവരി 17 എന്നീ തിയതികളിലാണ് ഇടപാട് നടന്നിരിക്കുന്നത്. അതേസമയം, കണക്കില്‍പെടാത്ത 489 കോടി രൂപയുടെ ഇടപാടും നടന്നിട്ടുണ്ടെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കോടികള്‍ മൂല്യമുള്ള വജ്രാഭാരണങ്ങളാണ് സിംഗ്‌വിയുടെ ഭാര്യ വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സിംഗ്‌വി നിഷേധിച്ചു. ഭാര്യയുടെ ആഭരണ ഇടപാടിനെ കുറിച്ച് തനിക്ക് ഒരു അറിവുമില്ല. ആരുടെയെങ്കിലും കമ്പ്യൂട്ടറില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചാല്‍ അത് ശരിയാണെന്ന് പറയാന്‍ തനിക്ക് കഴിയില്ല. എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളതെന്ന് തനിക്കറിയില്ല. ഇതാദ്യമായാണ് ഇത്തരമൊരു കാര്യം താന്‍ കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംഗ്‌വിയുടെ കുടുംബത്തിന് നീരവ് മോഡിയും ബന്ധുവും ഗീതാഞ്ജലി ഗ്രൂപ്പ് പ്രൊമോട്ടറുമായി മെഹുല്‍ ചോക്‌സിയുമായി ബന്ധമുണ്ടെന്നും ഇവര്‍ക്ക് വാടകയ്ക്ക് നല്‍കിയ കെട്ടിടം സിംഗ്‌വിയുടെ കുടുംബത്തിനു ഓഹരിയുള്ളതാണെന്നും ഇന്നലെ ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നുമാണ് സിംഗ്‌വി ഇന്നലെ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.