അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് അടക്കം അഞ്ച് സാക്ഷികള്‍ക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസ്. സാക്ഷികൾ ഈ മാസം 31 ന് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. ഭൂമി ഇടപാടിൽ കർദിനാൾ അടക്കമുള്ളവർക്കെതിരെ ക്രമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. അതേസമയം, സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമി വിവാദത്തില്‍ സഭാ മുഖപ്രമായ സത്യദീപം കര്‍ദ്ദിനാല്‍ ആലഞ്ചേരിയെ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിന്നു. അതിരൂപതയുടെ ആര്‍ക്കെയ് വ്സിന്‍റെ ചുമതലയുള്ള ഫാ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ സുറിയാനി ക്രൈസ്തവരുടെ സുതാര്യത: ഒരു വീണ്ടുവിചാരമെന്ന ലേഖനത്തിലാണ് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഓര്‍മ്മിപ്പിക്കുന്നത്.
Comments