You are Here : Home / Readers Choice

ഒക്കലഹോമയില്‍ ഫ്‌ളൂ ബാധിച്ചു 51 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 28, 2014 11:32 hrs UTC

ഒക്കലഹോമ : ഫ്‌ളൂ സീസണ്‍ ആരംഭിച്ച സെപ്റ്റംബര്‍ മുതല്‍ ഒക്കലഹോമ സംസ്ഥാനത്ത് മാത്രം 51 പേര്‍ രോഗം ബാധിച്ചു മരിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 27 വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പത്രകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൂന്നു പേര്‍ മരിച്ചതോടെയാണ് സംഖ്യ 51 ആയി ഉയര്‍ന്നത്. 1200 പേര്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ മരണം നടന്നത് തുള്‍സയിലാണ്(9). ഒക്കലഹോമ സിറ്റിയില്‍ (4), കൊമാച്ചിയില്‍ 6 ഉം പേര്‍ മരിച്ചിരുന്നു.

ആറുമാസം പ്രായമുള്ളവര്‍ തുടങ്ങി എല്ലാവരും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പു ഫ്‌ളൂവിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി ഇന്ന് പുറത്തുവിട്ട അറിയിപ്പിലാണ് ഈ വിവരങ്ങള്‍ അടങ്ങയിരിക്കുന്നത്. ഇതിനു മുമ്പ് 2009 ല്‍ 46 പേരാണ് ഇവിടെ ഫ്‌ളൂ ബാധിച്ചു മരണമടഞ്ഞിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.