You are Here : Home / Readers Choice

കവര്‍ച്ചക്കാരനാണെന്ന് തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് മകളുടെ മാറിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 31, 2015 11:40 hrs UTC

ക്ലൗഡ്(ഫ്‌ളോറിഡ): അര്‍ദ്ധരാത്രിയില്‍ ഉറങ്ങികിടന്നിരുന്ന സ്ത്രീ ശബ്ദ്ം കേട്ടു നോക്കിയപ്പോള്‍ ആരോ മുന്നിലേക്ക് നടന്നു വരുന്നു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. കിടക്കയില്‍ കരുതി വെച്ചിരുന്ന റിവോള്‍ഡര്‍ എടുത്ത് മുന്നിലേക്ക് നടന്നടുക്കുന്ന രൂപത്തിനു നേരെ ഒരു റൗണ്ടു വെടിയുതിര്‍ത്തു. വെടിയേറ്റു നിലത്തുവീണു എന്നു ഉറപ്പാക്കിയതിനുശേഷം ലൈറ്റിട്ടു നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. വെടിയേറ്റു രക്തത്തില്‍ കുളിച്ചുകിടക്കുന്നത് ഇരുപത്തിയേഴു വയസ്സുള്ള സ്വന്തം മകള്‍. ഫ്‌ളോറിഡായിലെ ഒസിയോല കൗണ്ടിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. വെടിയേറ്റു മരിച്ച വീട്ടില്‍ മാതാവിനു പുറമെ പോലീസ് ഉദ്യോസ്ഥനായ വളര്‍ത്തച്ചനും സംഭവ സമയത്ത് ഉണ്ടായിരുന്നതായി സെന്റ് ക്ലൗഡ് പോലീസ് പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ക്രിസ്തുമസ് അവധിക്കാലം മാതാവിനോടൊത്ത് ചിലവഴിക്കാന്‍ വന്നതാകാം മകളെന്ന് കരുതപ്പെടുന്നു. വെടിവെച്ച മാതാവിന്റെ വിശദീകരണം തൃപ്തികരമാണെന്നും ഇതൊരപകടമായി പരിഗണിക്കപ്പെടേണ്ടതാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. സ്‌റ്റേറ്റ് അറ്റോര്‍ണി ഓഫീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്സെടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നും സെന്റ് ക്ലൗഡ് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.