You are Here : Home / Readers Choice

ബോബി ക്രിസ്റ്റിനായുടെ മരണം സ്ഥിരീകരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 27, 2015 11:32 hrs UTC

റോസവെല്‍(അറ്റ്‌ലാന്റ): 7 മാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ബോബി ക്രിസ്റ്റിനായുടെ മരണം ജൂലായ് 26 ഞായാറാഴ്ച സ്ഥിരീകരിച്ചു. ഇരുപത്തിരണ്ടു വയസ്സായിരുന്നു.
ലജന്‍ഡറി ഗായിക വിറ്റ്‌നി ഹൂസ്റ്റന്റേയും ബോബി ബ്രൗണിന്റേയും ഏക മകളാണ്. പ്രശസ്ത ഗായികയായ ബോബി ക്രിസ്റ്റിന്.
ഈ വര്‍ഷം ജനുവരി 31ന് താമസസ്ഥലത്തെ ബാത്ത്ടബിലുള്ള വെള്ളത്തില്‍ മുഖം താഴ്ത്തി അബോധാവസ്ഥയില്‍ കിടന്നിരുന്ന ബോബിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്.
7 മാസം ബോബിയെ വിവിധ ആശുപത്രികളില്‍ ലൈഫ് സപ്പോര്‍ട്ടില്‍ കിടത്തി ചികിത്സിച്ചു. ക്രിസ്റ്റീനായുടെ മാതാവ് വിറ്റ്‌നിഹൂസ്റ്റനെ 2012 ഗ്രാമി അവാര്‍ഡിന് ഒരു ദിവസം മുമ്പ് ബിവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ ബാത്ത്ടബില്‍ ഇതേ നിലയില്‍ കണ്ടെത്തിയിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മകള്‍ക്കും ഇത് വിധി തന്നെയാണ് ഉണ്ടായത്. വിറ്റ്‌നി ഹൂസ്റ്റണ്‍(48) രണ്ടാഴ്ചയോളം ലൈഫ് സപ്പോര്‍ട്ടില്‍ കിടന്നതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
വിറ്റ്‌നിയുടെ സ്വത്തിന്റെ മുഴുവന്‍ അവകാശവും ബോബി ക്രിസ്റ്റീനക്ക് നല്‍കിയിരുന്നു. ഫ്യൂണറലിനെ കുറിച്ചു വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. ക്രിസ്റ്റീനയുടെ കുടുംബാംഗങ്ങളാണ് മരണ വാര്‍ത്ത പുറത്തു വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.