You are Here : Home / Readers Choice

മാതാവിനേയും സഹോദരിയേയും കൊലപ്പെടുത്തിയ യുവാവിന് 45 വര്‍ഷം തടവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 01, 2015 10:32 hrs UTC

ഫോര്‍ട്ട് വര്‍ത്ത്: ജന്മം നല്‍കിയ മാതാവിനേയും, കുടെ കളിച്ചു വളര്‍ന്ന് സഹോദരിയേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജേക്കബ് റയന്‍ ഇവാന്‍സ് എന്ന 20 വയസ്സുക്കാരനെ പാര്‍ക്കര്‍ കൗണ്ടി കോടതി 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2012 ലാണ് സംഭവം നടന്നത്. 17 വയസ്സുപ്രായമുണ്ടായിരുന്ന ഇവാന്‍സിന്റെ കേസ്സ് വിധി പ്രസ്താവിച്ചത് ഏപ്രില്‍(30) ഇന്നായിരുന്നു. അലിഡൊ ഹൈസ്‌ക്കൂള്‍ മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഇവാന്‍സ് സംഭവം നടക്കുമ്പോള്‍ മാതാവിന്റെ ശിക്ഷണത്തില്‍ വീട്ടിലായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. 2012 ഒക്ടോബര്‍ 14, പ്രതി 911 വിളിച്ചു ഞാന്‍ മാതാവിനേയും സഹോദരിയേയും കൊലപ്പെടുത്തി എന്നറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു.

 

ഹാലോവിന്‍ മുവിയെ അനുകരിച്ചാണ് കൊല നടത്തിയതെന്ന യുവാവ് നല്‍കിയ ഒരു സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞു. സിനിമയിലേതുപോലെ കുടുംബാംഗങ്ങളെ മുഴുവന്‍ വധിക്കാനായിരുന്നുവത്രെ പദ്ധതി തയ്യാറാക്കിയിരുന്നത്. മുത്തശ്ശന്റെ വീട്ടില്‍ നിന്നുമാണ് തോക്ക് യുവാവ് കൈക്കലാക്കിയത്. മാതാവിനേയും, സഹോദരിയേയും കൊലപ്പെടുത്തിയതോടെ പരിഭ്രാന്തനായ യുവാവ് തോക്ക് താഴെയിട്ട് പോലീസിലറിയിക്കുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന യുവാവിനെ കോടതിയില്‍ ഹാജരാക്കി കേസ്സ് തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിസ്താരവും ശിക്ഷയും വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.