You are Here : Home / വെളളിത്തിര

എഎംഎംഎയുടെ നിലപാട് വ്യക്തമാക്കണമെന്ന് പാര്‍വ്വതി

Text Size  

Story Dated: Monday, October 15, 2018 01:28 hrs UTC

ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ എഎംഎംഎയുടെ നിലപാടെന്ന് താരസംഘടന വ്യക്തമാക്കണമെന്ന് ഡബ്ല്യുസിസി അംഗം പാര്‍വ്വതി. താരസംഘടനക്കുള്ള മറുപടി കൃത്യസമയത്ത് നല്‍കും. മറുപടി നല്‍കാന്‍ കുറച്ച്‌ സമയം വേണം. ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പാണോ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അഭിപ്രായം, അതോ കെപിഎസി ലളിതയും സിദ്ദിഖും പറഞ്ഞതാണോ ​​എഎംഎംഎയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമല്ലെന്നും പാര്‍വ്വതി പറഞ്ഞു.
 
മലയാള സിനിമാ മേഖലയില്‍ സ്ത്രീകളോട് മോശം പെരുമാറ്റം ഇല്ലെന്ന സിദ്ദിഖിന്റെ വാദവും മറ്റിടങ്ങളിലേത് പോലെയുള്ള പ്രശ്നങ്ങളേ ഇവിടെയുളളൂവെന്ന കെപിഎസി ലളിതയുടെ സാമാന്യവത്കരണവും അസഹനീയമാണെന്നും, അങ്ങിനെയെല്ലാം സംസാരിക്കണമെങ്കില്‍ കഠിന ഹൃദയം വേണമെന്നും പാര്‍വതി പ്രതികരിച്ചു. സുരക്ഷിതമായ തൊഴിലിടം ഒരുക്കണമെന്ന ആവശ്യത്തെ ഗൂഢാലോചനയെന്നും അജണ്ടയെന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
 
മലയാള സിനിമയില്‍ 20 വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നോട് ഇതുവരെ ഒരു നടിയും സെറ്റില്‍ മോശം അനുഭവം ഉണ്ടായതായി പരാതിപ്പെട്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സിനിമയില്‍ മാത്രമല്ല മറ്റു തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.