You are Here : Home / News Plus

ഹവാല പണം കൈപ്പറ്റാറുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍

Text Size  

Story Dated: Wednesday, November 01, 2017 10:52 hrs UTC

ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം കൈപ്പറ്റാറുണ്ടെന്നും സമ്മതിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനിലാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ്‌ ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ്‌ സൈനബ, പോപ്പുലര്‍ ഫ്രണ്ട്‌ സ്ഥാപക നേതാവും തേജസ്‌ അസോസിയേറ്റ്‌ എഡിറ്ററുമായ അഹമ്മദ്‌ ഷെരീഫ്‌ എന്നിവര്‍ തങ്ങള്‍ മതപരിവര്‍ത്തനം നടത്താറുണ്ടെന്ന്‌ സമ്മതിച്ചത്‌. ആദ്യം രാജ്യത്തും ശേഷം ലോകം മുഴുവനും ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയെന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ അഹമ്മദ്‌ ഷെരീഫ്‌ പറയുന്നതും വീഡിയോയിലുണ്ട്‌. മതപരിവര്‍ത്തന കേന്ദ്രം എന്നല്ല ചാരിറ്റബിള്‍ സ്ഥാപനങ്ങളെന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നോ ആണ്‌ സത്യസരണി പോലെയുള്ളവയെ വിളിക്കാറുള്ളതെന്ന്‌ സൈനബ പറയുന്നു. എന്നാല്‍ മതം മാറുന്നവര്‍ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന്‌ അതേയെന്നാണ്‌ മറുപടി. അവര്‍ അക്കാര്യം പുറത്തുപറയില്ലേ എന്ന്‌ ചോദിക്കുമ്പോള്‍ അതിന്‌ സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവര്‍ പുറത്തുപോവുകയെന്നും സൈനബ പറയുന്നു. ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും സൈനബ വിശദീകരിക്കുന്നു. `15-16 പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ്‌ ഉണ്ടാക്കിയ ശേഷം സെന്ററിന്‌ പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണ-താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം. ശേഷം സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്ട്‌ പ്രകാരം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്‌താണ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍ ചെയ്യുന്നത്‌.' പിന്നീട്‌ ഇസ്‌ലാമിനെക്കുറിച്ചും മറ്റും പഠിപ്പിക്കുകയും ചെയ്യുന്നതാണ്‌ രീതിയെന്ന്‌ സൈനബ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.