You are Here : Home / News Plus

കേവല ഭൂരിപക്ഷം നേടി ബിജെപി തിളങ്ങി

Text Size  

Story Dated: Friday, May 16, 2014 10:48 hrs UTC

കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സമ്മാനിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം രാജ്യം വീണ്ടും ഏകകക്ഷി ഭരണത്തിലേക്ക്. ഇപ്പോഴുള്ള ലീഡ് നിലയില്‍ ബിജെപി ഒറ്റയ്ക്ക് 272 സീറ്റിനു മുകളില്‍ എത്തി. 539 മണ്ഡലങ്ങളിലെ ഫലം വരുമ്പോള്‍ 282 സീറ്റുകളിലാണ് ബിജെപി ഒറ്റയ്ക്കു മുന്നേറുന്നത്. 317 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ നാല് ലക്ഷത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. വരാണസിയിലും മോദി വിജയിച്ചു. അതേസമയം, ബി.ജെ.പിയുടെ അരുണ്‍ ജെയ്റ്റ്ലി അമൃത്സര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ബി.ജെ.പിയിലെ സുഷമ സ്വരാജ്, എല്‍.കെ അദ്വാനി, എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് വ്യക്തമായ ലീഡ് ഉണ്ട്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 68 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 146 സീറ്റുകളിലും മുന്നിലാണ്.

യുപിഎ 60 സീറ്റുകളില്‍ മുന്നിലാണ്. അതില്‍ കോണ്‍ഗ്രസാകട്ടെ 51 സീറ്റുകളില്‍ മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.