You are Here : Home / Aswamedham 360

വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുടിദാന പ്രസ്ഥാനം ഇന്ത്യയിലേക്കും

Text Size  

Story Dated: Saturday, August 10, 2013 01:53 hrs UTC

'ഹെയര്‍ ഫോര്‍ ഹോപ്പ് -ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനത്തിനു ധനമന്ത്രി കെ.എം മാണിയുടെ മരുമകളും ജോസ് കെ. മാണി എം. പിയുടെ ഭാര്യയുമായ നിഷ ജോസ് തന്റെ മുടി ദാനം ചെയ്തു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.2011 ലാണ് ദുബായില്‍ `ഹെയര്‍ ഫോര്‍ ഹോപ്പ്' പ്രവര്‍ത്തനം തുടങ്ങിയത്. കാന്‍സര്‍ രോഗത്താല്‍ മുടി നഷ്‌ടമായ ഒരാള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത് .യഥാര്‍ത്ഥ മുടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിഗ്ഗിന് അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെ ചെലവ് വരും.എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അത് താങ്ങാനാവില്ല. അവരെ സഹായിക്കാനാണ് ഈ പ്രസ്ഥാനം. ദാനം ചെയ്യുന്ന മുടി കൊണ്ട് മുംബയിലെ `ഹെയര്‍ എയ്ഡ്'എന്ന സംഘടന വിഗ്ഗുണ്ടാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ വഴി വിഗ്ഗ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കും.സൗജന്യമായി മുറിച്ചെടുക്കാന്‍ കൊച്ചിയിലും കൊല്ലത്തും തിരുവനന്തപുരത്തും പാര്‍ലറുകള്‍ സന്നദ്ധരായിട്ടുണ്ട്.

    Comments

    August 16, 2013 06:42

     

    അനീതിയുടെയുംതോന്ന്യാസത്തിന്റെയുംഅതിരുകൾലംഘിച്ച ,എന്തിനേയുംഏതിനേയുംവെല്ലുവിളിച്ച ‘പാലം കുലുങ്ങിയാലുംകേളംകുലുങ്ങില്ല’യെന്ന ധാർഷട്യത്തോടെഒരുമുഖ്യമന്ത്രി. അതിനെതിരേഎല്ലാമീഡിയകളുംഇടതുപകഷവും , വെള്ളാപ്പള്ളിയും, സുകുമാരൻ നായരും, ബി. ജെ. പിയും, . കത്തോലിക്കസഭയുംഎന്നുവേണ്ട, കെ.പി. സി.സി. പ്രസിഡന്റും, ചീഫവിപ്പ പി.സി. ജോർജുംകൂടി പണിതിട്ടുംഎല്ലാപ്രതിരോധമുറകളുംഉണർന്നിട്ടും നാളിതുവരെ ഈ തോന്ന്യാസമന്ത്രിസഭയെഒരുചുക്കുംചെയതില്ല. ആന്റണിഅടയറവു പറഞ്ഞു, മുല്ലപ്പള്ളിയും, വയലാർരവിയും, പി. ജെ.കുര്യനും, പി. സി. ചാക്കോയുംഎന്നുവേണ്ടസർവത്ര നാറുകയുംചെയതു.
     

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.