You are Here : Home / News Plus

മിന്നലാക്രമണത്തിന് ആയുധങ്ങള്‍ സംഭരിച്ചിരുന്നു

Text Size  

Story Dated: Sunday, December 10, 2017 02:39 hrs UTC

പനജി : ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണത്തെ കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും വെളിപ്പെടുത്തലുകളുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്. ആക്രമണത്തിനായി പദ്ധതിയിടുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ അവിടേയ്ക്ക് അടുപ്പിച്ചിരുന്നേയില്ല. കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും 20 മീറ്ററോളം അകലെ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. നാം മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ആ വിഷയത്തിലെ സ്വകാര്യത അവിടെ അവസാനിക്കുകയാണ്. ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊന്നും പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കാനായി മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴൊക്കെ മൊബൈല്‍ ഫോണുകള്‍ ഏറെ അകലത്തിലാണ് സൂക്ഷിച്ചിരുന്നത്. മിന്നലാക്രമണത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ പോലും ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ സംഭരിച്ചിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിനും അതിര്‍ന്ന് കടന്ന് നടത്തിയ മിന്നലാക്രമണത്തിനും ഇടയില്‍ ഉന്നത സൈനീക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഒരു വിവരം പോലും ചോര്‍ന്നില്ല എന്നതില്‍ അതിയായ സന്തോഷമുണ്ടെണ്ണും പരീക്കര്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.